മീരാ ജാസ്മിൻ കുടുംബം ചെയ്ത ദ്രോഹങ്ങൾ, 15 അടി ഉയരത്തിൽ തണ്ണീർ തടം മണ്ണിട്ട് നികത്തിയപ്പോൾ നാട്ടുകാർ വെള്ളത്തിൽ, Meera Jasmine

കൊച്ചി നെടുമ്പാശേരിയിൽ മീരാ ജാസ്മിന്റെ കുടുംബം പാടവും തണ്ണീർ തടവും നികത്തിയ സ്ഥലത്ത് കെട്ടിപ്പൊക്കിയ ഫ്ളാറ്റിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ഉയരുന്നു. പണത്തിനു മീതേ പരുന്തും പറക്കില്ലെന്ന രീതിയിൽ ഒരു മാധ്യമവും ഈ നീതിക്കെതിരേ ശബ്ദിക്കാതിരുന്ന അതേ സാഹചര്യത്തിലായിരുന്നു കർമ്മ ന്യൂസ് മുന്നോട്ട് വന്നത്. ഇപ്പോൾ മീരാ ജാസ്മിന്റെ സഹോദരി ഡയറക്ടർ ബോഡ് അംഗമായിരുന്ന നൂറു കണക്കിനു കോടിയുടെ ഫ്ളാറ്റ് നിർമ്മാണ മാഫിയ വീണ്ടും പാടവും തണ്ണീർ തടവും എല്ലാ നിയമവും മറികടന്ന് നികത്തുകയാണ്‌

മീര ജാസ്മിന്റെ കുടുംബമാണ് ഇതിനു പിന്നിൽ, നടിയുടെ പണം ഉപയോ​ഗിച്ചാണ് ചെറിയ വിലക്ക് സ്ഥലം വാങ്ങി വലിയ കെട്ടിടം പടുത്തുയർത്തുന്നത്. എതിർപ്പുള്ളവർക്കെല്ലാം ചെറിയ പണം കൊടുത്താണ് ഫ്ലാറ്റിന്റെ പണി മുന്നോട്ടുപോയത്. വലിയ നിയ ലംഘനമാണ് ഇവിടെ നടക്കുന്നത്. നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് പോവുകയാണ്. നൂറുകണക്കിനാളുകളാണ് ഇവിടെ താമസിക്കുന്നത്. അധികാരികളുടെ മൂക്കിന്റെ തുമ്പിലാണ് പണത്തിന്റെ പുറത്ത് ഈ നിയമലംഘനം നടക്കുന്നത്. സാധാരണക്കാർക്ക് ഇവിടെ താമസിക്കാൻ സാധിക്കുന്നില്ല. നീരൊഴുക്ക് തടസ്സപ്പെട്ടു.

ഫ്ലാറ്റിൽ നിന്നും പുറ്തതു നിന്നുമുള്ള വേസ്റ്റുകൾ കൊണ്ടു വന്ന് തണ്ണീർത്തടം നികത്തിയെടുക്കുകയാണ് ചെയ്യുന്നത്. 15 അടിയോളം ​ഹൈറ്റിൽ വേസ്റ്റിട്ടാണ് ഫ്ലാറ്റ് നികത്തുന്നത്. ഇപ്പോളവിടെ പഞ്ചനക്ഷത്ര ബാർഹോട്ടൽ വരുന്നതിനുള്ള തയ്യാറെടുപ്പാണ്. വനിതകൾ മദ്യം വിളമ്പുന്ന ഫ്ലാറ്റാണ് ഒരുങ്ങുന്നത്. പണമുള്ളവർ നിയമലംഘനം നടത്തുമ്പോൾ സാധാരണക്കാർക്ക് വീടുവെക്കാൻ പോലും ഇവിടെ സ്ഥലം നൽകുന്നില്ല.