പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ നൽകി, മദ്രസാദ്ധ്യാപകൻ പിടിയിൽ

ലക്നൗ : 14കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസാദ്ധ്യാപകൻ അറസ്റ്റിൽ. കാൺപൂരിലെ നൗബസ്തയിൽ മൗലാനയായി പ്രവർത്തിക്കുന്ന സോനു ഹാഫിസാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തു.

പ്രതി മദ്രസയിൽ വെച്ച് പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിലപിടിപ്പുള്ള ഭക്ഷണസാധനങ്ങൾ നൽകി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. ഒടുവിൽ പെൺകുട്ടി ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ പ്രതി നൽകിയിരുന്നു.

പിന്നാലെ ആരോഗ്യം മോശമായത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ പെൺകുട്ടി ​ലൈം​ഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചു. ഇതോടെയാണ് ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ കഴിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്.