ചത്ത ശവം പോലെയുള്ള നിന്റെ കൂടെ ഞാന്‍ ഇത്രയും കാലം ജീവിച്ചില്ലേ. എന്ന് അയാള്‍ പറഞ്ഞപ്പോള്‍ സഹിക്കാന്‍ സാധിച്ചില്ല- ബിജ്മ

പലരുടെയും ജീവിതം തകര്‍ത്തു കളയുന്ന രോഗമാണ് കാന്‍സര്‍. എന്നാല്‍ ഈ സമയം ഒപ്പം നില്‍ക്കുന്നവര്‍ തള്ളി പറയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത് അതിലും വലിയ തീരാ നോവാണ്. ഇപ്പോള്‍ ബിജ്മയും ഇത്തരത്തില്‍ ഒരു അനുഭവമാണ് പറയുന്നത്. കാന്‍സര്‍ ചികിത്സയ്ക്കായി ലഭിച്ച പണം മുഴുവന്‍ ഭര്‍ത്താവും വീട്ടുകാരും കൈയ്യടക്കി. പണം തീര്‍ന്നപ്പോള്‍ തന്നെ അവര്‍ക്ക് വേണ്ടാതായി. ഇന്ന് ആ വീട്ടില്‍ നിന്നും താന്‍ മകനെയും കൂട്ടി ഇറങ്ങിയെന്നും ബിജ്മ പറയുന്നു. ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വെളിപ്പെടുത്തല്‍.

കല്യാണം കഴിച്ചിട്ട് ആറുവര്‍ഷമായി. അച്ഛന്റെയും അമ്മയുടെയും സമ്മതം ഇല്ലാതെ ഇറങ്ങി പോവുകയായിരുന്നു. അയാളെ എട്ടാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ അറിയാം. ഐടിഐ പഠിക്കാന്‍ പോയപ്പോഴാണ് പ്രണയം ഉണ്ട് എന്ന് അറിയുന്നത്. അത്യാവശ്യം ഗുണ്ടായിസം ഒക്കെ ഉള്ള ആളായിരുന്നു. ആ ക്യാരക്ടറിനോടുള്ള ആകര്ഷണത്തിലാണ് താന്‍ വീണു പോയതെന്നും ബിജ്മ പറഞ്ഞത്. ഫേസ് ബുക്ക് വഴിയാണ് പ്രണയം തുറന്നു പറയുന്നത്. സീരിയസ് പ്രണയം തന്നെ ആയിരുന്നു. ആദ്യം മുതല്‍ അറിയുന്ന ആളുകള്‍ ആയിരുന്നതുകൊണ്ടുതന്നെ ഭയങ്കര ധൈര്യം ആയിരുന്നു. വീട്ടില്‍ ആദ്യകാലങ്ങളില്‍ അറിഞ്ഞില്ല. വീട്ടില്‍ വന്നു പെണ്ണ് ചോദിച്ചുവെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. ജാതി പ്രശ്‌നം ഉണ്ടായിരുന്നു. അത് വലിയ വിഷയം ആകും എന്നറിഞ്ഞുകൊണ്ട് പതിനെട്ട് വയസായപ്പോള്‍ ഇറങ്ങി പോവുക ആയിരുന്നു. വീട്ടില്‍ പറയാതെയാണ് പോയത്. ക്ളാസില്‍ പോകുകയാണ് എന്നും പറഞ്ഞാണ് ഒളിച്ചോടി പോയത്. ബിജ്മ പറഞ്ഞു. പുള്ളിയാണ് എല്ലാ കാര്യങ്ങളും ഫിക്‌സ് ചെയ്യുന്നത്.

ധനേഷിന്റെ ഫോണിലേക്ക് വീട്ടില്‍ നിന്നും വിളിച്ചു എങ്കിലും ഫോണ്‍ സ്വിച്ച് ഓഫാക്കി. ഗുരുവായൂരില്‍ വച്ചാണ് വിവാഹം നടക്കുന്നത്. രെജിസ്റ്റര്‍ ചെയ്തിരുന്നില്ല അന്ന്. താലി ചുമ്മാ കെട്ടി അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അയാളുടെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നു. ആദ്യകാലങ്ങളില്‍ വലിയ സന്തോഷം ആയിരുന്നു. എന്റെ വീട്ടില്‍ അച്ഛന് വലിയ ദേഷ്യമായിരുന്നു. അമ്മയും ക്യാന്‍സര്‍ പേഷ്യന്റ് ആയിരുന്നു. വിവാഹം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞു ഞാന്‍ ഗര്‍ഭിണി ആയി, ആ സമയത്ത് ആണ് എന്നെ കാണാന്‍ വരുന്നത്. ആ സമയത്ത് പുള്ളി ഗള്‍ഫിലേക്ക് പോയി. എട്ടാം മാസം ആണ് അയാള്‍ തിരിച്ചു വരുന്നത്.

പുള്ളി നാട്ടില്‍ വന്ന ശേഷം ഫോണില്‍ അഡിക്ഷന്‍ ആയി. ആ സമയം എനിക്ക് വലിയ സംശയം ഉണ്ടായില്ല. അശ്ലീല ചിത്രങ്ങളും, മെസേജുകളും മാത്രമായിരുന്നു അയാളുടെ ഫോണില്‍ ഉണ്ടായിരുന്നത്. ഇത് ഞാന്‍ കണ്ടുപിടിച്ചപ്പോള്‍ മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഞാന്‍ തെറ്റി പിരിയുന്നത് വരെ അത് തന്നെ ആയിരുന്നു ഞങ്ങളുടെ പ്രശ്‌നം ആയി നിന്നത്. നമ്മുക്ക് ഇഷ്ടം അല്ലാത്ത വിഷയം അല്ലെ, അങ്ങനെ ചോദിക്കുമ്പോള്‍ ഗര്‍ഭിണി ആയിരുന്നിട്ടും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. ഈ വിഷത്തെ കുറിച്ച് അയാളുടെ അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ അയാള്‍ അത് വീണ്ടും തുടര്‍ന്നു.

ഗര്‍ഭിണി ആയിരുന്നിട്ടും അടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ട്. ഡെലിവറി കഴിഞ്ഞ സമയത്തുപോലും ശാരീരിക മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അന്ന് അയാളുടെ വീട്ടില്‍ ആയിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. അന്നൊക്കെ കള്ളുകുടിയും, ഹാന്‍സും ഉപയോഗിച്ചിട്ടും ഉപദ്രവം ഉണ്ടായി. അത്രയും സ്വപ്നം കണ്ടിട്ടാണ് ജീവിതത്തിലേക്ക് പോകുന്നത്. ഓരോ പ്രശ്‌നം ഉണ്ടാകുമ്പോഴും പരിഹരിക്കാന്‍ വേണ്ടി ശ്രമിച്ചു. സ്വന്തം വീട്ടില്‍ പറയാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല. പുള്ളിക്ക് ആരോടും ആത്മാര്‍ത്ഥമായ സ്‌നേഹം ഇല്ല . അയാള്‍ എല്ലാം അഭിനയിക്കുകയിരുന്നു. ആദ്യമൊക്കെ സ്‌നേഹം ഉണ്ടായിരുന്നു. എനിക്ക് ക്യാന്‍സര്‍ വന്ന ശേഷം ആണ് സ്വഭാവരീതികള്‍ മാറിത്തുടങ്ങിയത്. എന്റെ അവസ്ഥ കാണിച്ചു സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതിനുശേഷം പണം വരാന്‍ തുടങ്ങി. അതോടെ അയാളുടെ സ്വഭാവം ആകെ മാറി. കുഞ്ഞിന് അന്പത്തിയാറിന്റെ അന്ന് വീട്ടില്‍ നിന്നും ഇറങ്ങി പോകേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ദിവസം മുഴുവനും മദ്യപാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുള്ളി ഉറങ്ങി കിടന്ന സമയത്താണ് ഫോണില്‍ നിന്നും ഈ അശ്ളീല ചിത്രങ്ങളും വീഡിയോസും കാണുന്നത്. പുള്ളിയുടെ അശ്ളീല ചിത്രങ്ങളും വീഡിയോസും വരെ ഫേസ്ബുക്ക് വഴി പങ്കിട്ടത് കാണാന്‍ ഇടയായി…

എന്റെ അസുഖം ആയപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ഇഷ്ടം പോലെ പൈസ കിട്ടാന്‍ തുടങ്ങി. മുപ്പതുലക്ഷത്തിനു മുകളില്‍ ക്യാഷ് കിട്ടിയിരുന്നു. അങ്ങനെ വീട് വച്ചു. ഗവണ്‍മെന്റ് ആശുപത്രിയില്‍ ആയിരുന്നു ചികിത്സ. പുള്ളിയുടെ മദ്യപാനത്തിനും അതില്‍ നിന്നുമാണ് എടുക്കുന്നത്. പുള്ളി ഇങ്ങനെ ഒരു സ്വഭാവം ആണ് എന്ന് ആര്‍ക്കും അറിയുണ്ടായിരുന്നില്ല. പുള്ളി നന്നായി സംസാരിക്കുന്ന ആളാണ്, യാതൊരു ഭയവും ഇല്ലാതെ കള്ളം പറയാനും മടിയില്ല. എന്റെ ഭര്‍ത്താവല്ലേ എന്ന വിശ്വാസം ആയിരുന്നു എനിക്കും. പണത്തിന്റെ കണക്കൊന്നും ഞാന്‍ ചോദിച്ചിരുന്നില്ല. പുള്ളിയെ ഞാന്‍ വല്ലാതെ വിശ്വസിക്കുമായിരുന്നു. പബ്ജി എന്ന ഗെയിമില്‍ എനിക്ക് അഡിക്ഷന്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷെ ഞാന്‍ വേഗം തന്നെ നിര്‍ത്തിയിരുന്നു. പുള്ളി പറയുന്ന ആരോപണം തെറ്റാണ്. ചികിത്സ നടന്നു രോഗം ഭേദമായി. ആ സമയവും പുള്ളി സെക്‌സ് ചാറ്റിങ് നടത്തിക്കൊണ്ടിരുന്നു. നമ്മള്‍ എത്രയെന്നു വച്ചിട്ടാണ് ഞാന്‍ അദ്ദേഹത്തെ മാറ്റാന്‍ ശ്രമിക്കുക. എനിക്ക് അസുഖം ആയിരുന്നിട്ടും പുള്ളി അതില്‍ തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ ഒരു വാക്കില്‍ നിന്നുമാണ് ഇനി ഈ ബന്ധം വേണ്ട എന്ന് ഞാന്‍ തീരുമാനിക്കുന്നത്.

ചത്ത ശവം പോലെയുള്ള നിന്റെ കൂടെ ഞാന്‍ ഇത്രയും കാലം ജീവിച്ചില്ലേ. എന്ന് അയാള്‍ പറഞ്ഞപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ഉളുപ്പില്ലാത്തവളേ, എനിക്ക് വേണ്ടാതിരുന്നിട്ടും എന്തിനാ നീ നാണം കെട്ടും നില്കുന്നത്. എന്ന് ചോദിച്ചിരുന്നു. എന്റെ ആ സ്ഥാനം നികത്താന്‍ വേണ്ടിയാണു പുള്ളി സെക്‌സ് ചാറ്റും, ഫോണിങ്ങുമായി നടന്നത് എന്നെ ശവം മാത്രമായി കാണുന്നോള്ളൂ എന്ന് അറിഞ്ഞ ആ നിമിഷം ആണ് ഞാന്‍ അങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.- ബിജ്മ പറയുന്നു.