അമ്മായിയമ്മ മണ്ണെണ്ണ ഒഴിച്ചു, ഭര്‍ത്താവ് തീകൊളുത്തി, പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

തിരുവനന്തപുരം:വര്‍ക്കലയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.രാമന്തളി പുതുവല്‍ വീട്ടില്‍ ദീപുവിന്റെ ഭാര്യ നിഷയാണ് പൊള്ളലേറ്റ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.സംഭവത്തില്‍ ദീപുവിനെയും മാതാവ് സുഭദ്രയെയും പോലീസ് അറസ്റ്റ് ചെയ്തു.സ്ത്രീധന ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആണ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത് എന്ന് വര്‍ക്കല പോലീസ് പറയുന്നു.

വര്‍ക്കല രാമന്തളി പുതുവല്‍ വീട്ടില്‍ ദീപുവിന്റെ ഭാര്യ നിഷയെ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ഭര്‍ത്താവും ഭര്‍തൃ മാതാവും ചേര്‍ന്ന് തീ കൊളുത്തിയത്.വവിവഹത്തിന് നിഷയുടെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണവും പണവും ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യത്തിന് എടുത്ത് ഉപയോഗിച്ചതിന്റെ പേരില്‍ വഴക്ക് സ്ഥിരമായിരുന്നു.ഈ വഴക്കാണ് ഒടുവില്‍ കൊലയില്‍ കലാശിച്ചത്.പതിവായി മദ്യ ലഹരിയില്‍ എത്തി നിഷയം മര്‍ദിക്കുക പതിവായിരുന്നു എന്ന് പോലീസ് പറഞ്ഞു.

സുഭദ്ര നിഷയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.ഉടന്‍ തന്നെ ദീപു തീകൊളുത്തുകയും ചെയ്തു.ഗുരുതരമായി പൊള്ളലേറ്റ നിഷയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപപ്പിച്ചു.എന്നാല്‍ ചികിത്സയില്‍ കഴിയവെ ശനിയാവ്ച നിഷ മരണത്തിന് കീഴടങ്ങുകയായിരുന്നു.നിഷയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദീപുവിനെ പോലീസ് അറസ്റ്റ് ചെയ്തു.പിന്നാലെ സുഭദ്രയും അറസ്റ്റിലായി.കേസില്‍ സുഭദ്രയാണ് ഒന്നാം പ്രതി.ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.കൊട്ടാരക്കര പനവേലി ശ്വദേശിനിയായ നിഷയെ കഴിഞ്ഞ വര്‍ഷമാണ് ദീപു വിവാഹം കഴിച്ചത്.