വിഴിഞ്ഞത്ത് ജിഹാദികൾക്ക് മുന്നിൽ പോലീസ് മുട്ടുവിറച്ചു- ശശികല ടീച്ചർ

വിഴിഞ്ഞത്തെ ഇളക്കി മറിച്ച് ഹിന്ദു ഐക്യവേദിയുടെ മാർച്ച്. വിഴിഞ്ഞം തുറമുഖ നിർമ്മാണം അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികല ടീച്ചർ പറഞ്ഞു. മുഖ്യമന്ത്രിയുടെ അടിക്കടിയുള്ള ദുബായ് യാത്ര സംശയാസ്പദമാണ്. സമരപ്പന്തലിൽ വന്ന് ദുബായ് ഷെയ്ക്കിന്റെ അനുയായി തുക കൈമാറിയത് എന്തിനാണ്, എന്തായിരുന്നു അതിനുള്ള താൽപ്പര്യം. തുറമുഖത്തിന് എവിടെയാണ് മതം. മത്സ്യതൊഴിലാളികൾക്ക് എവിടെയാണ് മതം. ഇവരിൽ എത്ര പേരുടെ തൊഴിലും ഭൂമിയും നഷ്ടപ്പെട്ടെന്ന്..

ഇവിടുത്തെ പാവങ്ങൾ ഇപ്പോൾ പട്ടിണിയാലാണ്.. മുഖ്യമന്ത്രി വിഴിഞ്ഞത്തെ പാതിരിമാര്‍ക്ക് നട്ടെല്ലു പണയം വെച്ചോ എന്നു സംശയിക്കണമെന്നും ശശികല ടീച്ചർ പറഞ്ഞു.

ശശികല ഉൾപ്പടെ പ്രധാന നേതാക്കൾ പൊലീസ് അനുമതിയോടെയാണ് ജനകീയ സമര പന്തലിൽ എത്തിയത്. ഇതോടെ രണ്ടു സമരപ്പന്തലുകൾക്കും നടുവിൽ വൻ പൊലീസ് സന്നാഹം സുരക്ഷയൊരുക്കി. ലോ ആൻഡ് ഓർഡർ എഡിജിപിയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സുരക്ഷ. ജനകീയ സമര സമിതി പ്രവർത്തകരെ അഭിവാദ്യം ചെയ്തശേഷമാണ് ഹിന്ദു ഐക്യവേദി നേതാക്കൾ ഇവിടെ നിന്ന് മടങ്ങിയത്