കൊട്ടിയത്ത് ജീവനൊടുക്കിയ റംസിയുടെ സഹോദരി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി

കൊല്ലം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനിയായ റംസി ജീവനൊടുക്കിയത് ഞെട്ടിച്ച സംഭവമായിരുന്നു. ഇതിനിടെ റംസിയുടെ സഹോദരി അന്‍സിയുടെ ഒളിച്ചോട്ടവും വലിയ ചര്‍ച്ചയായിരുന്നു. അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ചാണ് നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പം അന്‍സി പോയത്.

കഴിഞ്ഞ ജനുവരി 17ന് അന്‍സി ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് സഞ്ചുവിനൊപ്പം പോയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവും പിതാവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിന് പോലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ഭര്‍ത്താവ് ഒരു ലക്ഷത്തോളം രൂപ മുടക്കി അന്‍സിയെ ജാമ്യത്തില്‍ പുറത്തിറക്കി കൂടെ താമസിപ്പിച്ചു. ഇതിനിടെയാണ് അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടിയത്. അക്ഷയ കേന്ദ്രത്തില്‍ പോകുകയാണ് എന്നും പറഞ്ഞാണ് അന്‍സി വീട്ടില്‍ നിന്നും ഇറങ്ങിയത്. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും പ്രണയത്തിലായത്. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് അന്‍സിയും സഞ്ചുവും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.